Tuesday, October 30, 2007

കോവൂര്‍ മുതല്‍.......

ഒന്നു നടക്കണമെന്നെനിക്കു തോന്നി
പെട്ടെന്നുതന്നെ അതങ്ങു തുടങ്ങി
വലിയ നിരത്ത്
മഴപെയ്തൊഴിഞ്ഞിടത്ത് തെന്നിതെന്നി നീങ്ങുന്ന
വലിയ വാഹനങ്ങള്‍
മൂന്നുപേര്‍ കയറിയ ഇരുചക്രവാഹനങ്ങള്‍
നടപ്പാത മരിച്ചുപോയ വലിയ റോഡ്
വലതുവശം ചേര്‍ന്നു നടക്കുന്ന വ്രുദ്ധന്‍
അപ്രതീക്ഷിതമായ് കിട്ടിയ വ്രുദ്ധന്റെ പുഞ്ചിരി
കുട്ടികളുടേതുപോലെ ഹ്രുദ്യമായ ചിരി!
വഴിവക്കിലെ ചെളിവെള്ളവും ചീറിപ്പാഞ്ഞുവരുന്ന
വാഹനങ്ങളും കൊടുത്ത അങ്കലാപ്പ്.
ആരുടെയോ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിലിരുന്ന്
മുടിയൊതുക്കുന്ന തമിഴത്തിപ്പെണ്ണ്.
വറുത്തുകോരുന്ന കായയുടെ ഗന്ധത്തോടൊപ്പം
കയറിവരുന്ന ഫിഷ് മാര്‍ക്കറ്റിലെ മണം
തിരക്കിട്ടു കുതിച്ചുപായുന്ന വണ്ടികള്‍
സമനില തെറ്റിയ പാവം സ്ത്രീയുടെ ശാപവാക്കുകള്‍
ചുമലിലെ ഭാരം
കൈയിലെ കടലാസുപൊതിയില്‍ വാഗ്ദാനങ്ങള്‍
കുണ്ടനിടവഴിയിലേക്ക് ഞാന്നുകിടക്കുന്ന
ഇത്തിള്‍ക്കണ്ണിയുടെ വേരുകള്‍
പിന്നെ...
വ്രുക്ഷത്തലപ്പില്‍നിന്നും നെറുകയിലേക്കിറ്റുവീണ
ഒരു തുള്ളി വെള്ളം!
ഈ പുനര്‍ജ്ജനിയിലെ പുണ്യസ്നാനം!
ഒരു സായന്തനത്തിന്റെ കിതപ്പ്!

No comments: