Thursday, December 27, 2007

പൂക്കാന്‍ മറക്കുമ്പോള്‍...


എന്റെയേകാന്ത പഞ്ജരത്തില്‍...
ഉള്ളില്‍ പൊടിയുന്ന നെഞ്ചിന്റെ നൊമ്പരത്തില്‍...
നിന്റെ വസന്തം വരുന്നതും കൊതിച്ചിരുന്നെന്റെ
വസന്തം കൊഴിഞ്ഞു പോയി...
നിറങ്ങള്‍, മങ്ങി മറഞ്ഞുപോയി....

Sunday, December 9, 2007

ഗ്രാമങ്ങള്‍ ഇല്ലാതാകുമ്പോള്‍ - 2

ആഴ്ചയവസാനം വീട്ടില്‍ പോകണമെന്നു തോന്നി വന്നതായിരുന്നു. വീടും ഓഫീസും - മിക്കവാറും എല്ലാ കാര്യങ്ങളിലും രണ്ടു ധ്രുവങ്ങളിലാണ്. ടെക്നോളജിയുടെ മാസ്മരികതയില്‍നിന്ന് പുരോഗമനം എത്തിനോക്കിതുടങ്ങുക മാത്രം ചെയ്തിരിക്കുന്ന ഗ്രാമത്തിലേക്ക്. പലതും പറഞ്ഞിരുന്ന കൂട്ടത്തിലാണ് അപ്പച്ചി കവുങ്ങിന്‍ തോട്ടത്തില്‍ മരുന്നടിക്കുന്ന കാര്യം പറഞ്ഞത്. - 1 ലിറ്റര്‍ കളനാശിനി 100 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അടിക്കേണ്ടതാണ്. ഇതിപ്പോ 150 ലിറ്റര്‍ വെള്ളത്തിലാണ് ചെയ്തത്. അതുകൊണ്ട് എത്രമാത്രം ഗുണമുണ്ടാകുമെന്ന് നിശ്ചയമില്ലെന്ന്. - ഇത്രയധികം dilute ചെയ്തു ചെയ്യേണ്ടതെന്താണെന്ന സംശയത്തില്‍ ഞാന്‍ ചോദിച്ചു. അപ്പച്ചീ, എന്താ എന്‍ഡോസള്‍ഫാനെങ്ങാനാണോ. "ഏയ് ഇതതൊന്നുമല്ല...എന്താ അതിന്റെ പേര്.... ആ..റൗണ്ടപ്പ് !" ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഇവയുടെ ദോഷവശങ്ങളെക്കുറിച്ച് അത്ര കൃത്യമല്ലാത്തതാണെങ്കിലും ഒരു ധാരണ എനിക്കുണ്ട്. അതുകൊണ്ടുതന്നെ സാധാരണക്കാരില്‍ സാധാരണക്കാരായ കൃഷിക്കാര്‍ വരെ ഇവ ഉപയോഗിച്ചുതുടങ്ങിയെന്നറിയുമ്പോള്‍ ..........

എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു. കളകള്‍ നശിക്കുന്നതിനോടൊപ്പം മണ്ണും മനുഷ്യനും പതിയെ ഇല്ലാതാവുന്നതിനെക്കുറിച്ച് . സ്വന്തം പറമ്പിലുണ്ടാവുന്നതുപോലും ധൈര്യമായ് കഴിക്കാന്‍ പറ്റാതാവുന്ന ഒരു ഭയാനകമായ ഭാവിയെക്കുറിച്ച് - തോട്ട പൊട്ടിച്ച് വെള്ളം നശിപ്പിച്ച് മീന്‍പിടിച്ചിരുന്നവരെ അവജ്ഞയോടെ നോക്കിയിരുന്ന ഒരു ഭൂതകാലം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇന്ന് മണ്ണും വെള്ളവും ഒപ്പത്തിനൊപ്പം നശിച്ചുകൊണ്ടിരിക്കുന്നു - നശിപ്പിച്ചുകൊണ്ടിരിക്കുന്നു..... അതോടൊപ്പം അപക്വമായ പരീക്ഷണങ്ങള്‍ കൊണ്ട് മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന കൃഷിയും കൃഷിക്കാരും....

വാല്‍ക്കഷ്നം : വൈകിയുള്ള അമ്പലയാത്രയില്‍ സുഹൃത്തിനൊരു കൂട്ടായി ഇറങ്ങിയതാണ്. തിരക്കുപിടിച്ച നഗരത്തിനകത്തു തന്നെ ഗ്രാമീണത മുഴുവന്‍ കാത്തുസൂക്ഷിച്ചു നിലകൊള്ളുന്ന അമ്പലം കണ്ടപ്പോള്‍ അദ്ഭുതം തോന്നി..അവാച്യമായ സന്തോഷവും..വിശ്വാസങ്ങളുടെ നീര്‍ച്ചാലുകള്‍ അവസാനിക്കാത്തിടത്തോളം ഈ ഗ്രാമീണത നിലനില്‍ക്കുമെന്ന് വിശ്വസിക്കട്ടെ!

Saturday, November 17, 2007

ഗ്രാമങ്ങള്‍ ഇല്ലാതാകുമ്പോള്‍

ഒരു വര്‍ഷത്തിനപ്പുറമാണ് അമ്മാവന്റെ വീട്ടിലേക്കു വീണ്ടും പോയത്. മലനിരകള്‍ക്കിടയിലുറങ്ങുന്ന ഒരു കുഗ്രാമത്തിലേക്ക്. മഴ അങ്ങനെ ഇടവിട്ടിടവിട്ടുപെയ്യുന്നതുകൊണ്ട് പാറകള്‍ക്കിടയില്‍ ‍നിന്നുപൊട്ടിയൊലിച്ചുണ്ടാകുന്ന വെള്ളച്ചാട്ടങ്ങള്‍ വഴിനീളെ കാണാം. ബസു വളവുതിരിഞ്ഞ് മലകയറിത്തുടങ്ങിയപ്പോഴേക്കും മഞ്ഞു വന്നു വീണു വഴി മൂടിത്തുടങ്ങിയിരുന്നു. ചെവികള്‍ കൊട്ടിയടക്കാനും. തിരിച്ചു ഓഫീസിലെത്തുമ്പോള്‍ അവിടുള്ളോരെ കാണിക്കണം എന്ന അത്യാഗ്രഹത്തോടെ ഞാന്‍ കൂടെയെടുത്തിരുന്ന ക്യാമറയില്‍ അങ്ങനെ തിരുപ്പിടിപ്പിച്ചുകൊണ്ടിരുന്നു. ഫോട്ടോസ് എടുക്കണോ വേണ്ടയോ എന്ന സംശയത്തോടെ.

എന്റെ കുട്ടിക്കാലത്ത് ഈ ബസ് യാത്രകളൊക്കെ (ബസ് ഒരപൂര്‍വ്വ വസ്തുവായിരുന്നെങ്കില്‍ കൂടി) ഒത്തിരി സന്തോഷത്തിന്റേതായിരുന്നു. തെങ്ങും റമ്പറും അടയ്ക്കയുമൊക്കെ നല്ല ആദായമുള്ള വിളകളായതുകൊണ്ടും മണ്ണില്‍ പണിയെടുക്കുന്നത് ഒരാവേശമായ് മനസ്സില്‍ സൂക്ഷിക്കുന്ന നാട്ടുകാരായതുകൊണ്ടും എവിടെയും നിറഞ്ഞ സമൃദ്ധിയായിരുന്നു. ഇല്ലാത്തവരുമായ് പങ്കുവെയ്ക്കാന്‍ മനസ്സുള്ളവരും.... പുഴയും ഈ മലനിരകളും....

ഇന്നത്തെ കാഴ്ച വളരെ വിചിത്രമായിരിക്കുന്നു. പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ ഒരാള്‍ പോലുമില്ല. നാക്കടച്ചും കൂമ്പുചീഞ്ഞുമെല്ലാം തെങ്ങും കമുകുമൊക്കെ നശിച്ചു. കനത്ത മഴ കാരണം ഒരു വര്‍ഷത്തെ അദ്ധ്വാനം മുഴുവന്‍ വെരുതെ. പറമ്പില്‍ പണിയെടുക്കാന്‍ ആരെയും കിട്ടാനില്ല. ആരെയെങ്കിലും കിട്ടിയാല്‍ തന്നെ അവര്‍ക്കു കൂലി കൊടുക്കാന്‍ നിവര്‍ത്തിയില്ല. ആയുസ്സിന്റെ മുക്കാല്‍ പങ്കും എല്ലുമുറിയെ പണിയെടുത്ത് ആരോഗ്യം നശിച്ച വൃദ്ധര്‍ മാത്രം - ഗ്രാമം തകരുന്നതു കാണാന്‍. പഠിച്ചു വലുതായാല്‍ മക്കള്‍ സംരക്ഷിക്കുമെന്ന മിഥ്യാധാരണയില്‍ സ്വയം ഉണ്ണാനും ഉറങ്ങാനും മറന്നു പണിയെടുത്തുകൊടുത്തവര്‍ ഇനിയീ പ്രായത്തില്‍ പറമ്പിലിറങ്ങി എങ്ങനെ പണിയെടുക്കുമെന്ന വലിയ സമസ്യക്കുമുന്നില്‍! അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ ഇടിഞ്ഞുവീഴാറായ വീടുകള്‍! ഒരു കാലത്തെ പ്രതാപത്തിന്റെ നഷ്ടാവശിഷ്ടങ്ങള്‍! കാടുകയറി നശിച്ചുകൊണ്ടിരിക്കുന്ന വലിയ തോട്ടങ്ങള്‍!

മലകയറിത്തുടങ്ങിയപ്പോഴാണ് ഞാനൊരാഗ്രഹം അമ്മയോടു പറഞ്ഞത് - എനിക്കിവിടെ കുറച്ചു സ്ഥലം വാങ്ങണം - അമ്മയുടെ മറുപടി തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. "ഇവിടങ്ങളിലൊന്നും വേണ്ട. ഈ ഗ്രാമങ്ങള്‍ക്കു വെളിയിലെവിടെയെങ്കിലും മതി." ആ കണ്ണുകളിലെ നടുക്കം ഒരായുസ്സിന്റെ കഥ പറയുന്നതായിരുന്നു. ഒരു വലിയ കുടിയേറ്റ ചരിത്രം ഓര്‍മ്മകളിലെവിടെയോ മുങ്ങിപ്പോയതുപോലെ. "എല്ലാവരും വിറ്റുപെറുക്കി എങ്ങോട്ടെങ്കിലും രക്ഷപ്പെടാന്‍ കൊതിക്കുന്നു. നീയെന്തിനിവിടെ" എന്ന ചോദ്യത്തിന് എനിക്കുത്തരമില്ലാതെ പോയി. തിരികേ മലയിറങ്ങുമ്പോള്‍ എന്റെ ക്യാമറയെക്കുറിച്ച് ഞാന്‍ ചിന്തിച്ചതേയില്ല. ബസിന്റെ താഴ്ത്തിയിട്ട ഷട്ടറുകള്‍ക്കപ്പുറത്ത് മഴ തകര്‍ത്തുപെയ്യുന്നു. ഈ ഗ്രാമങ്ങള്‍ക്ക് - നിറഞ്ഞുപെയ്യുന്ന മഴയ്ക്കപ്പുറം ഇനിയൊരു സമൃദ്ധിയും ബാക്കിയില്ല.

Tuesday, November 13, 2007

വിഷക്കാറ്റ്*

പിറന്നുവീണന്നു ഞാനാദ്യമായ് ശ്വസിച്ചത്
എന്‍ഡോസള്‍ഫാന്‍ കലര്‍ന്ന വിഷവാതകം.
എന്റെ ശ്വാസകോശങ്ങളിലിടതേടിവന്നതോ
ഒരായിരം രോഗബീജങ്ങള്‍!

റൗണ്ടപ്പ് വാം അപ്പ് ചെയ്യും നിലങ്ങളില്‍
‍ഉന്തിയ വയറുമായ് ഞാന്‍ ശയിച്ചു.
എന്റെ ഭീമമാം ശിരസ്സതുകണ്ടുനടുന്നോര്‍ക്ക്
നേര്‍ത്ത ഞരക്കങ്ങളല്ലേ ശേഷമിരിപ്പൂ.

മ്യൂസിയം പീസെന്നു ചൊല്ലിയൊരു വിദ്വാന്‍
മൂന്നടി നടപ്പാന്‍ കഴിയാതെ കേണു ഞാന്‍.
പദയാത്രകളെത്രയോ തുടങ്ങിയീനാട്ടില്‍
‍കാലടികളിലൊരു രോഗാണുപോലും ഞെരിഞ്ഞതില്ലല്ലോ!

കശുമാവതില്‍നിന്നാര്‍ക്കോ കാശുവാരാന്‍
‍എന്നെപ്പോലെത്രപേര്‍ ജനിച്ചുവീണു.
നാഗസാക്കിയില്‍ ആദ്യഫലം വന്ന വിഷമാണ്
കളയതുസര്‍വ്വം കരിഞ്ഞുപോകും
ഒരായിരം കളകള്‍ക്കിടെ-
യൊരു ജീവന്‍ പൊലിഞ്ഞാല്‍ ഗണിക്കേണ്ടപോലും!

ഞാനിന്നു ശാസ്ത്രത്തിന്‍ വ്യവസായശാല
ആയിരം പരീക്ഷണങ്ങള്‍ക്കു വിളനിലം.
അഴുകില്ലെന്‍ ജഡം ഭൂമിതന്‍ മാറില്‍
‍അറിയുക ഞാന്‍ അണ്വായുധവാഹക.
ആയിരം വര്‍ഷങ്ങളീമണ്ണിന്‍ ശാപമായ്
മോക്ഷയാനം കാണാതുഴലുന്നു ഞാന്‍.
(2004)


*മാതൃഭൂമി ആഴ്ചപതിപ്പില്‍ കാസര്‍ക്കോഡിലെ കശുവണ്ടിനിലങ്ങളിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെക്കുറിച്ച് വന്ന ഒരു ലേഖനം ആധാരമാക്കി എഴുതിയത്

Wednesday, November 7, 2007

ഇങ്ങനേയും...

ഇന്ന് ഞങ്ങള്‍ പ്രണയത്തെക്കുറിച്ച് സംസാരിച്ചു -
ഹുസൈന്റെ ചിത്രങ്ങളെക്കുറിച്ച് -
മനുവിന്റെ നിയമങ്ങളെക്കുറിച്ച് -
ഞാനെങ്ങനെ ഹിന്ദുവല്ലാതാകുന്നു എന്നതിനെക്കുറിച്ച്-

അവന്റെ സ്നേഹം എനിക്കൊരു ജയിലായിരുന്നുവെന്ന് അവന്‍ തിരിച്ചറിഞ്ഞു
പുതിയ സ്നേഹങ്ങളിലാ ജയിലുകളെ വെടിയാനവന്‍ പഠിച്ചു
സ്നേഹമായ് സ്വാതന്ത്ര്യം കൊടുക്കാന്‍...
ശ്രദ്ധയില്ലായ്മ കൊടുക്കാന്‍..
ആദ്യമായ്...
ആദ്യമായ് എനിക്കവനെക്കുറിച്ചഭിമാനം തോന്നി.

ചിലര്‍ക്ക് -
സ്നേഹിക്കാന്‍ പഠിക്കാനായും - ഞാന്‍!

Tuesday, November 6, 2007

ഐഡിയ!

അക്ഷരങ്ങള്‍ വാക്കുകളും അര്‍ത്ഥങ്ങളുമാകുന്നതുകൊണ്ടാണ്
ഞാന്‍ നിന്നെ ഓര്‍മ്മിക്കുന്നത്
വെറും അക്കങ്ങള്‍ മാത്രമായിരുന്നെങ്കില്‍
എന്റെ ഓര്‍മ്മകളില്‍നിന്നും
നീയെന്നെ മരണപ്പെട്ടേനെ.

അങ്ങനെയെങ്കില്‍...
അക്കങ്ങള്‍ അര്‍ത്ഥങ്ങളിലേക്കു ചോര്‍ന്നൊലിക്കാത്തതോ
ജാതിമതവര്‍ണ്ണവ്യത്യാസങ്ങളൊഴിവാക്കാനൊരൈഡിയ?

Friday, November 2, 2007

Midnight's Children - Review

Never before, I took this much time to finish one book. Midnight’s children … it took nearly a year to finish. Salman Rushdie’s excellent work, his magical realism, it can excite and bore you at the same time. Many a times I kept aside this book for other literary works. This requires a lot of patience (in my case) and sound knowledge on Indian history for about a century. Being somewhat an ignorant in politics, I had to google many a times to understand the situation.

This book, given as an autobiography (narration to Padma) of Saleem Sinai, a pickle factory worker, who born at the stroke of 1947 August 15 midnight, turns out to be the right person to talk of post independent India. He relates every incident of his own life to the political turnouts of India. And many a times he feels responsible for those incidents too.

Being born at the stroke of midnight or the first born in independent India (a mistake owing its credit to Mary Pierra’s love for Joseph D’costa) he was gifted with some extra ordinary capabilities. And he took the sole responsibility to form the midnight’s children conference (in which all the 581 midnight’s children can tune in and talk); even though he lost his gifts once he crossed the boarder to Pakistan.

His olfactory senses were so strong that he was even able to smell emotions! And for his great rival Siva, (Saleem and Siva seem to represent India and Pakistan) the extraordinary gifts were his knees which were strong enough to overpower the nose.

The book which starts with Saleem’s grandfather Adam Aziz’s prayer, his eye drops turning solid in the Kashmiri cold and shining like diamond in the morning light and a drop of blood shining like ruby, gives the first glimpse of magical realism.

And the perforated sheet which passed from generation to generation--- from Naseem to great Jamila singer --- former been put behind it because of the so called culture then existed and the latter due to her own brother….The invisible cord of imagination links every incident of his life or he is leaking into history at every point of the story.

And one peculiar character in this story is Tai Bibi, who smells into Saleem’s love for his own (?) sister Jameela. Another interesting turn is about his son Adam Sinai who turns out to be the real grandchild of his parents while failing to become his own son.

Once back in India, he realizes that his real love is not for her sister Jameela, but for his nation sister India, who united in their births.

In this book, he had used strong words to describe the then Prime Minister Indira Gandhi. He symbolizes her dual colored hair (schizophrenic hair) as a representation of black and white parts of emergency. With the onset of emergency he loses his final thread - a lapis lazuli inlaid silver spittoon – which enabled him to cling to his past for so long. And his son, Adam Sinai, who was born at the exact moment when emergency was declared turned out to be so silent accepting the situation or in other words, a dumb - even though he had an extra ordinary gift in hearing. And one more change that emergency bring forth on Saleem is that the optimistic narrator turn out to be a victim of sperectomy –drained out of hope.

The novel ends with a view into the insecurities of ones life – generations rolling down unable to live or die in peace.


Foot note: Heard that I too had schizophrenic hair when I was born :)

Tuesday, October 30, 2007

കോവൂര്‍ മുതല്‍.......

ഒന്നു നടക്കണമെന്നെനിക്കു തോന്നി
പെട്ടെന്നുതന്നെ അതങ്ങു തുടങ്ങി
വലിയ നിരത്ത്
മഴപെയ്തൊഴിഞ്ഞിടത്ത് തെന്നിതെന്നി നീങ്ങുന്ന
വലിയ വാഹനങ്ങള്‍
മൂന്നുപേര്‍ കയറിയ ഇരുചക്രവാഹനങ്ങള്‍
നടപ്പാത മരിച്ചുപോയ വലിയ റോഡ്
വലതുവശം ചേര്‍ന്നു നടക്കുന്ന വ്രുദ്ധന്‍
അപ്രതീക്ഷിതമായ് കിട്ടിയ വ്രുദ്ധന്റെ പുഞ്ചിരി
കുട്ടികളുടേതുപോലെ ഹ്രുദ്യമായ ചിരി!
വഴിവക്കിലെ ചെളിവെള്ളവും ചീറിപ്പാഞ്ഞുവരുന്ന
വാഹനങ്ങളും കൊടുത്ത അങ്കലാപ്പ്.
ആരുടെയോ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിലിരുന്ന്
മുടിയൊതുക്കുന്ന തമിഴത്തിപ്പെണ്ണ്.
വറുത്തുകോരുന്ന കായയുടെ ഗന്ധത്തോടൊപ്പം
കയറിവരുന്ന ഫിഷ് മാര്‍ക്കറ്റിലെ മണം
തിരക്കിട്ടു കുതിച്ചുപായുന്ന വണ്ടികള്‍
സമനില തെറ്റിയ പാവം സ്ത്രീയുടെ ശാപവാക്കുകള്‍
ചുമലിലെ ഭാരം
കൈയിലെ കടലാസുപൊതിയില്‍ വാഗ്ദാനങ്ങള്‍
കുണ്ടനിടവഴിയിലേക്ക് ഞാന്നുകിടക്കുന്ന
ഇത്തിള്‍ക്കണ്ണിയുടെ വേരുകള്‍
പിന്നെ...
വ്രുക്ഷത്തലപ്പില്‍നിന്നും നെറുകയിലേക്കിറ്റുവീണ
ഒരു തുള്ളി വെള്ളം!
ഈ പുനര്‍ജ്ജനിയിലെ പുണ്യസ്നാനം!
ഒരു സായന്തനത്തിന്റെ കിതപ്പ്!

Tuesday, October 23, 2007

ആസ്വാദനം

'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍'
-ആദ്യവായന എനിക്ക് ചരസ്സിന്റെ ഗന്ധം തന്നു
-അതിനോടാഗ്രഹം
-ചരസ്സിനാല്‍ പൊലിഞ്ഞൊരു വിദേശജീവനൊരു പ്രേമകാവ്യം.
ഒരുപാടുകാലങ്ങള്‍ക്കപ്പുറം പുനര്‍വായന തന്നതൊരു ശൂന്യത.


ഇന്നലെ...
സുഭാഷ് ചന്ദ്രന്റെ കഥകളിലേക്കിറങ്ങിയപ്പോള്‍
‍എനിക്കാത്മഹത്യ ചെയ്യണമെന്നു തോന്നി.

ഒരു പുനര്‍വായനയ്ക്ക് - ഇനി
- ഞാനില്ല.

Friday, October 19, 2007

കുടജാദ്രിപുണ്യം*

മൂകാംബികയുടെ അനുഗ്രഹം നെറുകയിലണിഞ്ഞ് മല കയറിയിറങ്ങിയപ്പോഴും ചാരിതാര്‍ത്ഥ്യതിനുള്ളില്‍ തെല്ലു ഗദ്ഗദങ്ങളുണ്ടായിരുന്നോ? എന്തോ ഒരവ്യക്തതയുടെ മൂടുപടം ചിതറിക്കിടക്കുന്നുണ്ട്... പറയാന്‍ മറന്ന വാക്കുകളോ ചെയ്യാന്‍ കൊതിച്ച പ്രവ്രുത്തികളോ -- എവിടെയോ ഒരു യോജിപ്പില്ലായ്മ.

സൗപര്‍ണ്ണിക ശാന്തയായിരുന്നു..അടിയൊഴുക്കുകളില്ലെന്നു തോന്നിപ്പിക്കുന്ന സൗമ്യത.പച്ചപ്പണിഞ്ഞ പ്രക്രുതിയുടെ പ്രതിഫലനം മുഴുവന്‍ നെഞ്ചോടു ചേര്‍ത്തുവച്ച ശാന്തഗംഭീരയായ നദി. ചിതറിത്തെറിക്കുന്ന പളുങ്കുകണങ്ങളില്‍ സൂര്യരസ്മികളുടെ മുഗ്ദചുംബനങ്ങള്‍. എത്രയോ പേര്‍ പാപത്തിന്റെ ചുമടുകെട്ടുകള്‍ വലിച്ചെറിഞ്ഞ നദീതീരം. പുണ്യതീര്‍ത്ഥത്തില്‍ പാപമൊഴുക്കി മൂകാംബികയുടെ ത്രുപ്പാദം പുണരുന്ന തീര്‍ത്ഥയാത്രികര്‍. കാടിന്റെ വന്യമായ ശാന്തതയിലമരാന്‍ ഒരുവേള മനസ്സനുവദിക്കായ്കയാല്‍ നദീതീരേ ലീലാവിലാസങ്ങളുമായ് വാനരപ്പട. വനത്തിന്റെ നെഞ്ചകത്തേക്കു നീളുന്ന കറുത്ത വഴിത്താരയില്‍ ഒരുപാട് ഓര്‍മ്മകളുടെ കൊഴിഞ്ഞ ദളങ്ങള്‍. അഴുകി മണ്ണോടമരുന്ന ഇന്നലെകളുടെ സ്വപ്നങ്ങള്‍. ശാന്തസുന്ദരമായ ഈയൊരന്തരീക്ഷത്തില്‍ പ്രഭാതത്തിന്റെ കുളിരിനെ മറന്നുപോലും സൗപര്‍ണ്ണികയില്‍ സര്‍വ്വം മറന്നലിയാന്‍ തോന്നുന്നത് സാധാരണം മാത്രം.

മുന്‍ഗാമികള്‍ ചവിട്ടിയുറപ്പിച്ച വഴികളേ ഉള്ളൂ. ഇലകളഴുകിയും കാനന മഴയില്‍ കുതിര്‍ന്നും വളഞ്ഞുപുളഞ്ഞു പോകുന്ന വീഥി. ഇത്ര വിശാലമായ ഒരു വഴി കാടിനുനടുവില്‍ വെട്ടിയ ആള്‍ - അതാരായാലും മനസ്സൊന്നു പിടഞ്ഞു കാണും. കടപുഴകിവീഴുന്ന വ്രുക്ഷങ്ങളില്‍ ഇന്നലെകളുടെ സ്വപ്നങ്ങളത്രയും തൂവല്‍ കൊഴിക്കുകയാണല്ലോ. അവിടെയെല്ലാം അനാഥത്തിന്റെയും നഷ്ടബോധത്തിന്റെയും നിലവിളികള്‍ ഉണര്‍ന്നിരിക്കണം. ഈ മണ്ണില്‍ കാലെടുത്തുവച്ചപ്പോള്‍ മുതല്‍ നഷ്ടബാല്യത്തിന്റെ ഉള്‍വിളികളുണരുകയാണ്. പഴംപാട്ടുകള്‍ പാടി കാടിന്റെ മന:സാക്ഷിയെ തൊട്ടുണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നോ?

ഇടവേളകള്‍ അലസതയേ പ്രദാനം ചെയ്തുള്ളു. തടസ്സങ്ങളില്ലാത്ത നിര്‍ഗമനമാണ് ലക്ഷ്യത്തിലേക്കുള്ള എളുപ്പവഴി. തടസ്സങ്ങളുണ്ടാകാം. തട്ടിത്തടഞ്ഞുവീഴാതിരുന്നാല്‍ മതി.

കാടിന്റെ മനോഹാരിത എന്നെയത്ര മോഹിപ്പിച്ചില്ല. ലക്ഷ്യമായിരുന്നു എനിക്കെന്നും പ്രധാനം. എങ്കിലും ഒരുവേള ഒന്നു കണ്ണുതുറക്കുമ്പോള്‍ ഒരു മായിക പ്രപഞ്ചം തന്നെയാവും മുന്നില്‍. ചെളിനിറഞ്ഞ വീഥികള്‍ക്കും പുല്‍മേടുകള്‍ക്കുമിടയില്‍ രഹസ്യസ്വഭാവം നഷ്ടമാവാത്ത മരങ്ങള്‍. അവയെ വിട്ടുപിരിയാന്‍ കൂട്ടാക്കാതെ കെട്ടുപിണയുന്ന ലതകള്‍. സീല്‍ക്കാരങ്ങളുണര്‍ത്തുന്ന കാറ്റും ഇലകളും. കുളിര്‍മ്മയുടെ സാന്ത്വനം പകരുന്ന വ്രുക്ഷച്ചുവുകള്‍. ഇതെഴുതുമ്പോള്‍ ഒരു വ്രുക്ഷച്ചുവടിനോട് ചേര്‍ന്നിരുന്നില്ലല്ലോയെന്നത് ഒരു നഷ്ടബോധമായ് എന്നിലുണരുന്നു.


അന്ന് ഓര്‍മ്മകളുടെ നനുത്തപ്രഭാതത്തില്‍ മഞ്ഞുപൊഴിയുന്നുണ്ടായിരുന്നു. കോടമഞ്ഞില്‍ മുങ്ങിക്കിടക്കുകയായിരുന്നു കുടജാദ്രിയിലെ പ്രഭാതം. കാടിന്റെ സ്വകാര്യതകളിലേക്ക് ഊളിയിടുവാന്‍ തുനിയുന്നവര്‍ അല്പം മുന്‍കരുതലുകളെടുക്കേണ്ടത് അനിവാര്യം തന്നെയല്ലേ. പക്ഷിപാതാളം പടിപ്പിച്ച പാടങ്ങളില്‍നിന്ന് എണ്ണയുടെയും പുകയിലയുടെയും പ്രയോഗത്തിലേക്ക് ഒരു പരീക്ഷണം. അതെത്ര ഉപയുക്തമായെന്ന് ഇപ്പോഴും ഓര്‍മ്മിക്കുന്നു. കാടിന്റെ മര്‍മ്മരങ്ങള്‍ കേട്ടറിഞ്ഞുള്ള യാത്ര. വള്ളികളില്‍ തൂങ്ങിയാടി, അട്ടകടിയേല്‍ക്കാതിരിക്കാന്‍ പരമാവധി പരിശ്രമിച്ച്, വഴിപിരിയാതിരിക്കാന്‍ പ്രാചീന മാര്‍ഗ്ഗങ്ങളവലംബിച്ച്, അങ്ങനെയങ്ങനെ...... പ്രപഞ്ചരഹസ്യങ്ങള്‍ തേടിയൊരു യാത്ര. ഇടയ്ക്കിടെ പെയ്തിരുന്ന ചാറ്റല്‍മഴ തെല്ലലോസരം ഉണ്ടാക്കുക തന്നെ ചെയ്തു. എങ്കിലും ലക്ഷ്യമുണ്ടെങ്കില്‍ മാര്‍ഗ്ഗമുണ്ടാവാതെ തരമില്ലല്ലോ. അപ്പോള്‍ തുടരുക തന്നെ. ഇടക്കിടെ കാടിന്റെ മോഹനഭാവങ്ങള്‍ സെല്ലുലോയ്ഡുകളില്‍ മായാത്ത മുദ്രകളാക്കിയെടുക്കാന്‍ ഞങ്ങള്‍ മറന്നില്ല. സമയമറിയാതൊരു യാത്ര. ഒടുവില്‍ മൂലസ്ഥാനത്തെത്തുമ്പോള്‍ ഉച്ചതിരിഞ്ഞിരുന്നുവെന്നത് അത്ഭുതമുണ്ടാക്കി.

മൂകാംബികാദേവിയെ പ്രീതിപ്പെടുത്തി കൊണ്ടുവന്ന ശ്രീശങ്കരന്റെ ത്രുപ്പാദങ്ങള്‍ പതിഞ്ഞ സര്‍വജ്ഞപീടം കാണുവാന്‍ ആഗ്രഹമുണ്ടായി. വിശപ്പിനും ദാഹത്തിനുമൊക്കെ ഇനിയും ക്ഷമിക്കാം. മനസ്സിന്റെ ത്രുക്ഷ്ണ അങ്ങനെയല്ലല്ലോ. മൂലസ്ഥാനത്തുനിന്നുള്ള യാത്ര തികച്ചും വ്യത്യസ്തമായിത്തോന്നി. ഇടതൂര്‍ന്ന വന്മരങ്ങള്‍ക്കുപകരം കുറ്റിച്ചെടികളും കാട്ടുപൂക്കളും കൊണ്ടലംക്രുതമായ പുല്‍മേടുകള്‍. മഞ്ഞിന്‍പുതപ്പണിഞ്ഞുനില്‍ക്കുന്ന അത്യഗാധങ്ങളായ ഗര്‍ത്തങ്ങള്‍. പാണ്ഡവരുടെ സ്വര്‍ഗ്ഗയാത്രയെ അനുസ്മരിപ്പിക്കാനെന്നോണം ഒപ്പംചേര്‍ന്ന ഒരു ശ്വാനനും. 'ഇവനോ ധര്‍മ്മരാജന്‍!' എന്നു ശങ്കിച്ച് ഞാനല്പസമയം നിന്നുപോയി. ഇവിടെനിന്ന് ഒന്നു കാലിടറിയാല്‍ മതി - പിന്നെയാ മഞ്ഞിന്‍പുതപ്പിനടിയില്‍നിന്ന് കണ്ടെടുക്കുക അസാധ്യമാവാം. ഒരുവേള മഞ്ഞ് മാര്‍ഗ്ഗതടസ്സമുണ്ടാക്കിയേക്കുമോയെന്നുപോലും ഭയന്നു. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വളര്‍ന്ന കാട്ടുപൂക്കള്‍ ഏതോ മനോഹരമായ ഒരുദ്യാനത്തിന്റെ ഓര്‍മ്മകളുണര്‍ത്തിവിട്ടു. ഒടുവില്‍ സര്‍വജ്ഞപീടമെത്തിയപ്പോള്‍ ആ പുണ്യഭൂമി ഒന്നുതൊട്ട് നമസ്കരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മഹാത്മാവേ, നിന്റെ പാദതാരില്‍ അമര്‍ന്നൊരീമണ്ണ് ഞങ്ങളുടെ കാല്പാദങ്ങള്‍ക്ക് വിശുദ്ധമായ ആശ്ലേഷനങ്ങള്‍ നല്കിടട്ടെ.

ആഗ്രഹങ്ങള്‍ തുടങ്ങിയാല്‍ പിന്നെ അവസാനിപ്പിക്കുക അല്പം ബുദ്ധിമുട്ടുതന്നെ. അത് സര്‍വജ്ഞപീടം കൊണ്ടു തീരുന്നില്ല. സര്‍വജ്ഞപീടം കഴിഞ്ഞാല്‍ ചിത്രമൂല. കിഴുക്കാംതൂക്കായ പ്രദേശം. കൊക്കയുടെ ഭീതിജനിപ്പിക്കുന്ന മഞ്ഞും ആളെ കശക്കിയെറിയുന്ന കാറ്റും ഇവിടെ. വെള്ളമൊഴുകി തെളിഞ്ഞ പാതയിലൂടെ നടക്കുമ്പോള്‍ പെയ്തിറങ്ങാനിരിക്കുന്ന മഴയെപ്പറ്റി തെല്ലു ഭയത്തോടെതന്നെ ഞാന്‍ ചിന്തിച്ചു. തകര്‍ത്തുപെയ്യുന്ന മഴയില്‍ ഈ പാതകള്‍ ഇവിടെയുണ്ടാകണമെന്നില്ല. ഈ ഇറക്കങ്ങള്‍ കാലുറക്കാത്ത കയറ്റങ്ങളായി പരിണമിക്കാം. രൗദ്രഭാവമണിയുന്ന മാരുതന്‍ ഒരുവേള ഈ കൊക്കയിലേക്ക് എന്നെ ചുഴറ്റിയെറിഞ്ഞേക്കാം. അവിടെ ഞാനിന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു പ്രക്രുതിയില്‍ സര്‍വ്വം നഷ്ടമായേക്കാം. പാടില്ല. ഭയം കാലിനു വിറയലേ നല്‍കൂ. വേണ്ടതു ധൈര്യമാണ്. എന്നെ താങ്ങാന്‍ കെല്പില്ലാത്ത പുല്‍ത്തുരുമ്പില്‍ പിടിക്കുമ്പോഴും കാലിടറാത്തതിനു കാരണമീയാത്മധൈര്യം മാത്രമാണ്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനും പരിസമാപ്തിയായി. ഇനിയങ്ങോട്ടു കാട്ടുവഴികളില്ല. കാടിവിടെ അവസാനിക്കുകയല്ല. പക്ഷേ കാട്ടുവഴികള്‍ക്കറുതിയായി. ചെങ്കുത്തായ് കിടക്കുന്ന ഈ പ്രദേശവും അതിന്റെ മുഖാവരണമായ ഉയര്‍ന്ന പാറക്കെട്ടും ഇനി കണ്ടുനില്‍ക്കാം. ഈ പാറക്കെട്ടിനുള്ളില്‍ പ്രക്രുതിയുടെ മര്‍മ്മരങ്ങളാസ്വദിച്ച്, പാറയിലൂടൂറിവരുന്ന തെളിനീരും കുടിച്ച് കഴിയുന്ന നാട്ടുകാരിയോടെനിക്കു തോന്നിയ വികാരം അസൂയയാവാനിടയില്ല. ധ്യാനത്തിന്റെ പടവുകളിറങ്ങി ശാന്തതയുടെ തെളിനീര്‍ തടാകത്തിലേക്കൊരു യാത്ര.

ഇനി തിരിച്ചുനടക്കലാണ്. എളുപ്പമായതത്രയും വിഷമമാക്കുന്ന തിരിച്ചുനടക്കല്‍!

* s5- ട്രിപ്പിന്റെ ഓര്‍മ്മക്കുറിപ്പ്.

Friday, October 12, 2007

തിരശ്ശീലയ്ക്കപ്പുറം

ഞാനൊരു ചോദ്യം ചോദിക്കട്ടെ -
മുഖം മൂടികളില്ലാത്ത മനുഷ്യരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഒരുപാട് മുഖം മൂടികളുണ്ട് - എല്ലാവര്‍ക്കും
- അവസരത്തിനൊത്ത് മാറാന്‍ !

വിജയത്തിനൊരെളുപ്പവഴിയുണ്ട് -
..മുഖം മൂടികളുടെ എണ്ണം കൂട്ടുക...
പരാജയപ്പെടാതിരിക്കാനൊരു സൂത്രമുണ്ട്
..മുഖം മൂടികള്‍ വച്ചു മാറാതിരിക്കുക...

ഭയപ്പെടാതിരിക്കാനൊരു മാര്‍ഗ്ഗം
..മുഖം മൂടിക്കുപിന്നിലെ ശൂന്യത തിരയാതിരിക്കുക.
മുഖം മൂടി നല്‍കുന്നൊരു ധൈര്യമുണ്ട്
..കണ്ണാടിക്കുള്ളിലുള്ളവനെ ഭയക്കേണ്ടെന്ന ധൈര്യം!

നിങ്ങളോടു ഞാന്‍ വാതുവെക്കാം
നിങ്ങളുടെ മുഖം മൂടി മാറ്റാന്‍ ധൈര്യമുണ്ടോ?
നിങ്ങള്‍ക്കുറപ്പുണ്ടോ
മാറ്റിയ മുഖം മൂടിക്കുള്ളില്‍ നിങ്ങളുടെ മുഖമാണെന്ന്?

എനിക്കൊരപേക്ഷയുണ്ട്!
ഈ തിരക്കില്‍
മുഖം മൂടിയില്ലാത്ത ഒരാളെയെ‍ങ്കിലും കിട്ടിയാല്‍
എന്നെയൊന്നറിയിക്കണം, എനിക്ക്-
... എനിക്കൊരു മുഖം കാണാനാണ്!

പക്ഷേ...
എന്നെ എങ്ങനെ തിരിച്ചറിയും?
എന്റെയന്നത്തെ മുഖം മൂടി ഏതായിരിക്കും?

Thursday, October 11, 2007

ഞാന്‍ എന്റെ പുഴയരികില്‍......

നിന്റെ പുഴ കാണാനായിരുന്നു ഞാന്‍ വന്നതു
അപ്പോഴായിരുന്നു നിനക്കെന്നില്‍ നിന്നുള്ള വ്യത്യാസത്തിനു കാരണം
...............................വ്യക്തമായതു
ഇവിടെ പ്രതിക്കൂട്ടില്‍ പുഴയാണു - നിന്റെ പുഴയും എന്റെ പുഴയും.

നിന്റെ പുഴ നിന്നെപ്പൊലെയാണു
-തെളിഞ്ഞ മനസ്സും നിറഞ്ഞ ഒഴുക്കും.
എന്റെ പുഴക്കു കലഹങ്ങളോടാണിഷ്റ്റടം.
- തടസ്സങ്ങളോട്, വലിയ കയങ്ങളോട്
-ഉരുളന്‍ കല്ലുകളോട് -ഗാംഭീരശബ്ദ്ത്തോട്
-തികച്ചും എന്നെപ്പോലെ.
ആരാലും നിയന്ത്രിക്കപ്പെടാതെ
എന്നാല്‍ ആരിലേക്കും നിറഞ്ഞൊഴുകാതെ
സ്വയം ഉല്ലസിച്ചുകൊണ്ടങ്ങനെ !

ഞാന്‍ പ്രണയിക്കയില്ലയെന്നു നീ പറഞ്ഞേക്കാം
നിറഞ്ഞു പ്രണയിക്കാന്‍ നിന്നെ നിന്റെ പുഴ പടിപ്പിച്ചതാണല്ലോ.
ഞാനെന്റെ പുഴ പോലെ
ഒരുപാടാവേശത്തോടെ......ഒത്തിരി ഗാംഭീരത്തോടെ
മിനുസ്സപ്പെടുത്തിയ ഒരുപാടുരുളന്‍ കല്ലുകളാല്‍ നിറഞ്ഞ്
എന്നാല്‍ ഒരല്പ്പം പോലും കവിയാതെ...

എന്റെ പ്രണയമറിയാന്‍ നീയെന്നിലേക്കിറങ്ങണം...
എന്റേതാവണം..
എന്റെ കൈകള്‍ നിനക്കുതരുന്ന രൂപമുള്‍ക്കൊള്ളണം....
പിന്നെയോരോ പാറയിടുക്കിലും ഞാന്‍ നിനക്കുതരുന്ന പ്രണയം നുകരണം
........ഒത്തിരി ആവേശത്തോടെ
........ഭ്രാന്തമായ്
കാരണം ഞാനുമെന്റെ പുഴപോലെയാണു
ഭ്രാന്തിയായ് പാറയിടുക്കില്‍ തലയിടിച്ചു പൊട്ടിച്ചിതറുബോഴാണു അവളും
............................. സംത്രുപ്തയാവുന്നത്

....ഞാനും എന്റെ പുഴയും
സമുദ്രം തേടിപ്പോവാതെ, സ്വയം തകര്‍ന്നു തീരുന്ന പ്രണയിനി......

Thursday, September 27, 2007

Pensieve*

My childhood seems to be a dream to me these days… I cannot even imagine such wonderful things; such adventures were there in my childhood…. It was more of nomadic life then… Hills all around to go for trekking… Rivers full with fishes waiting to get caught… and nature’s abundance everywhere in every form.

Great rock structures, wonder how I managed to get on top of all those, and the trips we made in search of wild flowers. And the expeditions in search of the riverhead… wild fruits we enjoyed... Games well suited for our rock filled rivers… all those hide and seek played there... My first trekking ground!

And the fishing trips… Just back from school, next moment I will be there in river ... with my father... and all those neighbors…….. We managed to obstruct the river flow for a while with our instant dams and the fresh water fishes we got there... All the varieties …. from ‘kallemutty’ to prawns.

During Onam season we went in search of wild flowers and when Christmas search will be for “unneesoppullu” to make crib. And the surprising discoveries we made in terms of the flora and fauna.

And with monsoon comes all the suspense of a village… River turning wild in a flash of a second… Frightening everyone with its rage and fury…. Uprooted trees and tree trunks all the way down the river… All those temporary bridges washed away with the first rain…The long routes we had to take to school in order to avoid her rage… New waterfalls taking shape with every monsoon… Thunder, lightning and the cold breeze…. which can chill the bones. Frogs and ‘cheeveedu’ occupying the nights…..


Rain…rain….and mangoes! Baskets overflowed with mangoes in the courtyard!!! Store rooms filled with mixed aroma of ripe mangoes and pickle. Jackfruits being discarded by everyone including cows … bananas, guava and lemon…all fresh from garden…Nice baths that we had in rainwater…

The animals which filled our farm house…. Both domesticated and the other… cows, goats, rabbits, chickens, cats, dogs and ‘rats’. Tortoise that we got occasionally… thief squirrels from our coco trees…. Snakes which made a visit once in a while…. Two headed snake (?) (‘Iruthalamoori’) which we came across in our field… and the yellow rat snakes (‘chera’) mating in our field… Monkeys that made their morning visits to eat papayas…

We worked with others in the field… and that too with full energy and enthusiasm! The food we shared with others… How tasty it felt after so much physical effort!

Candles and kerosene lamps which made our nights bright…. Grandfather explaining their success over land… their troubles….adventures…. and their strong will before all those disappointing incidents. …his terrifying encounters with python... their ‘kudiyetta kadhakal’… Mother narrating their day to day encounter with wild elephants…. how they managed everyday on tapioca and fish… Stories that lulled us to sleep … and the songs …

…And the village craftsmen… Those worked with bamboos and ‘illi’. Their routine of collecting bamboo from forest… their flat black plastic sandals and the cloth piece on their right shoulder used to reduce the pain… Full sweat black bodies shining in the scorching sun…

…And my experiments with ‘olamedayal’. Coconut leaves left in shallow water to get disintegrated a little… After that we removed them from there and a little handwork …. We turned them into nice rooftop material which can protect us in one rainy season… How happy I felt looking at my dirty hands … The smell of mud which can raise any village soul…

Now, after a few years of struggle, when I sit back to think of my past, all these things seems unreal….like a dream… And I am thankful for getting such a wonderful experience with nature.

*Pensieve : Basin to store excess thoughts from one's mind, stone receptacle in which to store memories.

Wednesday, September 26, 2007

Moments

My sister left all her books to me
Before leaving her rented house
She kept away Hussain’s painting
Only to give it at another time.

Thursday, September 20, 2007

...

There is nothing new to you
Only you are late .... to learn it.